Wednesday, October 22, 2014

നഷ്ടപ്പെട്ട നീലാംബരി; ആമി ഇല്ലാത്ത അഞ്ചാമത്തെ വർഷം

സ്നേഹത്തിന്റെ, പ്രണയത്തിന്റെ, വാത്സല്യത്തിന്റെ പഥിക വിടപറഞ്ഞിട്ട് 5 വർഷം  തികയുന്നു. അസൂയ ഉളവാക്കുന്ന ഭാഗ്യമാണ് മലയാളഭാഷക്കും ആ ചുരുങ്ങിയ ഇംഗ്ലീഷ് വാക്കുകൾക്കും ലഭിച്ചത്; മാധവികുട്ടിയുടെ വാത്സല്യം പേറാൻ കഴിഞ്ഞ, പ്രണയം വഹിക്കാൻ കഴിഞ്ഞ, കണ്ണീരൊപ്പാൻ കഴിഞ്ഞ, സ്നേഹം പരത്താൻ കഴിഞ്ഞ വാക്കുകൾ. മലയാളഭാഷ  "ചുന്ദരി" കുട്ടി ആയത് മാധവികുട്ടി കുളിപിച്ച് ഒരുക്കിയപ്പോഴാണെന്ന് നിസംശയം പറയാം.

"എന്റെ സ്നേഹം ഇളം വെയിലാണ്, വേനൽ  മഴയാണ്, നിലാവാണ്‌. എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോനുന്നു. സ്നേഹിക്കപ്പെട്ട ആ ഹ്രസ്വ കാലം. സ്വർലോക തൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിലേക്ക്  നിന്നും  അപൂർണതയിൽ വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക്  മനസിലായിരിക്കുകയില്ല. തീർച്ച ....പക്ഷേ  എന്നെ വെറുക്കാൻ അവർക്ക്  കഴിയുകയില്ല."


ആർക്കാ  വെറുക്കാനാവുക....
ഓർമ്മകളോടെ

No comments:

Post a Comment