Thursday, May 22, 2014

വെടി മരുന്ന്

നിനക്ക് ഭയമാണെങ്കിൽ
കുത്തി നിറക്കുക നീ പ്രണയത്തെ;
തിരി കൊളുത്താതെ.
അടിച്ചൊതുക്കുക നീ,
കവിഞ്ഞു പോകാതെ.
ഒടുവിലെന്നേ വടക്കോട്ടെടുക്കുമ്പോൾ,
തിരികൊളുത്താം നിനക്കതിനെ...
ആചാര വെടിയാംവെണ്ണം .

ഭയം


ഉരച്ചകല്ല് സ്വർണ്ണമായിട്ടും

                ഭയം.
മുഖം മൂടീ ഇല്ലാഞ്ഞിട്ടും 
                ഭയം.
വാലാട്ടി പിൻതുടർന്നിട്ടും 
                ഭയം. 

ഭയമാണിപ്പോഴും, സന്തോഷമേ ഉള്ളൂ.
കാരണം... ആരാധിക്കുന്ന കാലമകലെയല്ല.
ഭയമുള്ളതിനെ ആരാധിക്കുന്നവരല്ലേ മനുഷ്യർ.

Wednesday, May 21, 2014

പുഴ

എന്നോ ഒഴുകി തീരേണ്ടാതാണ്.
കോരിയെത്രയെത്ര  എടുക്കാനാവും,
കുടിച്ചെത്ര തീർക്കാനാവും,
തടഞ്ഞെത്ര നിർത്താനാവും,
തുരന്നെത്ര വിഴുങ്ങാനാവും,

 ഞാനൊരു പുഴ..

എന്റെ വ്യാപ്തി നിന്നെ അമ്പരപ്പിച്ചേക്കാം,
എന്റെ ശബ്ദം നിന്നെ ആകർഷിച്ചേക്കാം,
എന്റെ തണുവ്  നിന്റെ ഉള്ള് തണുപ്പിച്ചേക്കാം,
പക്ഷേ... ഭയപ്പെടേണ്ട;
എന്റെ ആഴമറിഞ്ഞ് നീ ഭയപ്പെടേണ്ട......
കാരണം നിനക്കൊരു സമുദ്രമാവാനാവും 
എന്നേ മാറോടണക്കാനാവും.

Tuesday, May 20, 2014

അസൂയ



എനിക്ക് എന്റെ വാക്കുകളാവണം.
നിന്റെ ഉള്ളിൽ തട്ടിയ വാക്കുകൾ.
നിന്നെ ചിരിപിച്ച വാക്കുകൾ,
കളിയാക്കിയ വാക്കുകൾ, നാണിപിച്ച,
പ്രണയിച്ച, ദേഷ്യപ്പെടുത്തിയ, ആകുലയാക്കിയ,
ഭയപെടുത്തിയ വാക്കുകൾ.

"എന്തിനാ ??"
കുഞ്ഞിക്കുട്ടനിലെ അർജ്ജുന വേഷത്തെയല്ലേ സുഭദ്ര ഇഷ്ട്ടപ്പെട്ടത്?
"അതിന്...
നിന്റെ അസ്ഥിത്വം അല്ലേ ആ വാക്കുകൾ.
മുല്ല മൊട്ടിനെ വസനയിലൂടെയല്ലേ ഇഷ്ടപ്പെടുക?"




*****കുഞ്ഞിക്കുട്ടൻ , സുഭദ്ര  വാനപ്രസ്ഥത്തിലെ കഥാപാത്രങ്ങൾ

Monday, May 19, 2014

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു?



എനിക്ക് ഭയമാണ്; നീ ഇങ്ങനെ 
പ്രണയിക്കുന്നത് കാണുമ്പോൾ.
നീ കണ്ടതല്ലേ ആ ശേഷിപ്പുകൾ?
ഞാനും കുടയെറിഞ്ഞ് മഴ നനഞ്ഞിരുന്നു,
വെയിലേറ്റ് ഉണങ്ങുമെന്നോർക്കാതെ.
തുള്ളി ചാടിയിരുന്നു,
കാലിടറുമെന്നോർക്കാതെ.
പൊട്ടിചിരിച്ചിരുന്നു,
നടുറോഡിൽ കരയുമെന്നോർക്കാതെ.

എനിക്ക് ഭയമാണ് നിന്റെ പ്രണയത്തേയും.

ആ ശേഷിപ്പുകളെ ദഹിപിച്ച്,
ബലികാക്കകളെ ഊട്ടേണ്ടകാലമായിരിക്കുന്നു.
കുടയെറിഞ്ഞു നമുക്ക് മഴ ചൂടാം.
വെയിൽ  മറയ്ക്കാൻ ആ കുട ചൂടാം.
കാലിടറാതിരിക്കാൻ കൈകൾ കോർത്ത് ചാടാം.
പിന്നെ നിന്റെ ഈ കണ്ണുകൾ....

നിന്റെ കണ്ണുകളെ ഞാൻ കണ്മഷിക്ക് വിടുന്നു,
അത് പടർത്തില്ലൊരിക്കലും .
ഇനിയും ഭയമെങ്കിൽ...
തടം കെട്ടി നിർത്തുക നീ എന്റെ പ്രണയത്തെ ,
വറ്റി വരളുന്ന ഗ്രീഷ്മം ഉണ്ടെങ്കിൽ തിരികെ തരിക...

Sunday, May 18, 2014

കബിളിപ്പിക്കൽ

അസ്വസ്ഥമാം ഉറക്കം ആർക്കും  ഉണ്ടാവാം.
ഏലസുകൾ ധരിക്കാന  മുത്തശ്ശി പറയാറ്.
ഈശ്വര സാമിപ്യം ഉണ്ടാവുമത്രേ ഉറക്കത്തിലും.
പേടി ആവാം കാരണം;
നാമം  ജപിക്കാനാ അമ്മ പറഞ്ഞത്,
ദുസ്വപ്നമാവും; 
ഈശ്വര ചിന്ത ഇല്ലതകൊണ്ടാണെന്നച്ഛൻ പറയും.

അരികിൽ  തലയിണ വെച്ചിട്ടമ്മ പറ്റിച്ചിരുന്നു കുട്ടികാലത്ത്.
കെട്ടി പിടിച്ച് ഉറങ്ങി എണീറ്റിട്ടുണ്ട് പലപ്പോഴുമതിൽ.
'ഒറ്റക്കല്ലെന്നതോന്നൽ' തലയിണയാൽ അമ്മ മാറ്റി.
ഇന്നവളോ??അതൊരു കുപ്പായത്തിലൂടെയും.

Friday, May 16, 2014

അഹം "ന" ബ്രഹ്മാസ് മി

ബോധിതൻ കീഴിലെ സിദ്ധാർതൻ ശ്രീ ബുദ്ധനായി.
ചിതൽ പുറ്റിനുള്ളിലെ രത്നാകരൻ വാല്മീകി ആയി.
കലിങ്ക കണ്ണിൽ തറച്ച ചക്രവർത്തി അശോകൻ മാത്രമായി.
ഗുരുവിന്റെ പദാത്തിലൂന്നി നരേന്ദ്രൻ വിവേകാനന്ദനായി.
തെരുവ് കുഞ്ഞിന്റെ കരച്ചിലാൽ ആഗ്നെസ് മദർ റെരെസയായി .
ഗ്രാമങ്ങളുടെ ആത്മാവ് മോഹൻ ദാസിനെ മഹാത്മാവാക്കി.
ഒറ്റ സൈക്കിൾ സവാരിയാൽ ചെഗുവര ചെ ആയി.
അങ്ങനെ എത്ര എത്ര പേരുണ്ട് ഈ ദുനിയാവിൽ.
ധേ ഒരു മുദ്ര പത്രം അല്ലെ ഞമ്മളെ ഞമ്മക്ക് കാട്ടി തന്നെ.
ഞമ്മളെ ഞമ്മൾ ആക്കുന്നത് ഇമ്മാതിരി സംഭവങ്ങളാ.


ഈ തിരിച്ചറിവുകൾ, കണ്ടെതെലുകൾ
അറുത്ത് മാറ്റെണ്ടാതോ എടുത്തെറിയെണ്ടാതോ അല്ലാ.
ആഘോഷിക്കാനുള്ളതാണ്.
ബുദ്ധന് സിദ്ധാർതൻ ആവാനാകുമോ ഇനി ?
വാല്മീകിക്ക് കാട്ടാളനോ,അശോകന് ചക്രവർത്തിയൊ,
വിവേകാനന്ദന് നരേന്ദ്രനോ, തെരേസക്ക് ആഗ്നെസോ, 
ഗാന്ധിക്ക് മോഹൻദാസോ, ചെ  ക്ക് ചെഗുവരയോ,
ധേ  ഈ എനിക്ക് അവൻ  ആകാൻ പറ്റില്ല.
ആവാനുള്ള സന്ദർഭം പോലും
ജ്ജഡ തുല്യമാം ജീവിതം നയിപ്പിക്കും.

Tuesday, May 13, 2014

G 26

അതിരുകളിലൂന്നി ചുവരുകൾ മതിലുകളാവുന്നു.
മൂടികൾ വീഴുന്നതോടെ കൂടുകളും,
ചേക്കേറാനുള്ള കൂടുകൾ.

G 26, നിന്റെ മൂടിയും ചുവരുകളും വിഭിന്നമാണ്.
ഇണക്കത്തിന്റെ, പിണക്കത്തിന്റെ, ചങ്ങാത്തത്തിന്റെ,
ഒത്തുചേരലിന്റെ, ആഘോഷത്തിന്റെ,പ്രണയത്തിന്റെ-
അതിരുകളില്ലാത്ത ലോകം നീ തീരത്തിരുന്നു.


G 26, നിന്റെ മൂടിയും ചുവരുകളും വിഭിന്നമാണ്. 
അതിരുൾക്കുമീതേ പായാൻ പാകപെടാനും,
ഞങ്ങൾക്കിടയിലെ അതിരുകൾ തകർത്തെറിയെണ്ടാതാണെന്നും,
എന്റെ ഭാവിയുടെ ഭാഗം ഇതാണെന്നും,
സൗഹൃദത്തിന് അതിരുകളേ വേണ്ടെന്നും,
അതിരുകൾ ഉണ്ടാവുന്നതല്ല ഉണ്ടാക്കുന്നതാണെന്നും-
പറഞ്ഞ നിന്റെയീ ചുവരുകൾ.
ഏത് ചുമരുകളാണ് നിന്നെ ഉയർത്തിയത് ?
ഏത്  മാന്ത്രികനാണ് നിന്നെ മെനഞ്ഞത് ?

G 26, നീ ഒരു സംഭവാ....