Saturday, March 29, 2014

“Multilingualism and the Literary Culture of India”



ഒരു ദിവസം 24 മണിക്കൂരാണോ അതോ 48 മണിക്കൂറോ ?
ശീതികരിച്ച  മുറി, കണ്ണ് ചിമ്മുന്ന mambrayude ക്യാമറ,
മാറുന്ന സ്ലൈടുകൾ, ആവർത്തിക്കുന്ന
ക്വൊട്ട്  അൻക്വോട്ട് എന്ന  പ്രയോഗങ്ങൾ ,
കസേരകളിൽ നിന്നും ഉയർത്തെഴുനേറ്റ അധര വ്യായാമങ്ങൾ.
പക്ഷേ ... സമയം മാത്രം തപസ് ചെയ്യും പോലെ.

Wednesday, March 26, 2014

വെളിപാട്

നിന്നെ പ്രണയിക്കുന്നതിലൂടെ ഞാൻ എന്നെ തന്നെ പുണരുകയാണ്.
നിന്നിലൂടെ ഞാൻ എന്നേ തന്നെയാണ് ഇഷ്ട്ടപെടുന്നതും.
ഇരുട്ടിൽ, നിന്നിലെ ചെക്കുത്താനെ എന്റെ നരകത്തിലേക്ക് ആനയിക്കുമ്പോഴും,
ഞാൻ എന്നോട് തന്നെ പൊരുതുന്ന പോലെ, 
എന്നെ തന്നെ ചുംബിക്കും പോലെ.


എന്റെ പ്രണയമേ... 
അസൂയയുടെ അന്ധതയിൽ സീയുസ് ദേവൻ എന്നിൽ നിന്നും അറുത്ത് മാറ്റിയത് "നിന്നെ" തന്നെ ആയിരുന്നുവോ?? 

Monday, March 24, 2014

കാത്തിരിപ്പ്

ഞാൻ കാത്തിരിക്കുകയാണ്, നിന്റെ വാക്കുകൾ  ഇന്ദ്ര ധനുസിലേറി എന്നിൽ മഴയായി പെയ്തിറങ്ങുന്നതിനായി; കഥയായി, കവിതയായി , കിനാവായി.ഞാൻ നിന്നെ ഒപ്പിയെടുക്കുകയാണ്, എന്റെ ഹൃദയത്തിന്റെ ചുവരുകളിലേക്ക്.എന്നാൽ നീയോ ,എന്റെ രക്തത്തിലേക്ക് നിറക്കൂട്ടുകൾ  കലർത്തികൊണ്ടേയിരിക്കുന്നു. 


നിഷേയുടെ കാമുകി


നാവുകൾ സംസാരിക്കും എന്നിട്ടും,
നിന്റെ നിശബ്ദത…
ആകാശത്തിന്റെ പരപ്പും,
കടലിന്റെ ആഴവുമാണ്.
നിന്റെ മൗനം …
എൻ ഉള്ളറകളിൽ എന്റെ പുനർജ്ജനി തീർക്കുന്നു,
ഒരു കൊശവന്റെ സൃഷ്ടി പാടവം ചാർത്തുന്നു.
അകലങ്ങളിൽ തുഴയെറിഞ്ഞ് ചക്രവാളമണയാനും,
അഗ്നി ചിറകുകളാൽ ആകാശം കീറി ഉയരാനുള്ള 
കരുത്തുമെന്നിൽ തീർക്കുന്നു.
നിന്റെ മാത്രം നിശബ്ദത…
“അതേ… എന്റെ നിശബ്ദത,എനിക്കായി
സാരതുസ്ത്രയെ സമ്മാനിച്ചിരിക്കുന്നു.”

വിപ്ലവം

വെളിച്ചമൊഴിഞ്ഞ ഗുഹകളിലായിരുന്നു താമസം.
വെളിച്ചത്തിന്റെ നിറം ഇരുണ്ടതാണെന്നന്ന്  ഞാൻ കരുതി.

ഏത് വാതിലൂടെയാണ് നീ എന്നിൽ വെളിച്ചം വീശിയത്?
ഞാൻ പോലുമറിയാതെ കടന്ന് വന്നത്?

എന്റെ ഉള്ളിലെ നാളം നിന്റെ കണ്ണുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
അതിന്റെ നിഴലുകൾ കഥകളായി, കവിതകളായി പാട്ടുകളായി.

ഭാഷയും സംഗീതവും പ്രണയമായി.
കവിതകളാൽ ഞാൻ നിനക്ക് നക്ഷത്രങ്ങൾക്കിടയിൽ കൂടൊരുക്കാം
സംഗീതത്താൽ  നിന്നെ ഞാൻ വിണ്ണിലേക്കുയർത്താം.

മഴമേഘങ്ങൾ തോറും നീരാടം നിനക്ക് ഒരു അരയന്നത്തെപോലെ .
നിന്റെ പാറാവുകാരനാവാൻ എനിക്ക് ആവില്ല.
നിന്നെ തടവിലാക്കുന്നതിലൂടെ ഞാനെന്നെ തടവറയിലെക്കെറിയുകയാണ്.

കാരണം , പ്രണയം എനിക്ക് സ്വാതന്ത്ര്യമാണ്….




പഞ്ചാര





പറയു.. നീയെന്താണ് ഇഷ്ട്ടപെടുന്നത്..?
മറക്കാനാവാത്തവിധം മഴനഞ്ഞു നടന്നതോ?
"എന്തുന്നാടാ ചെക്കാ  ..."
പറഞ്ഞാൽ ഞാൻ അതാവാം.
"ഓഹോ."
അതേ .
"എനിക്ക് മണമിഷ്ട്ടമാണെങ്കിൽ..??"
ഞാൻ ഒരു പൂവാകാം.
"എനിക്ക് വെളിച്ചം ഇഷ്ട്ടമാണെങ്കിൽ ..??"
ഞാൻ നിലാവാകം.
"എനിക്ക് ഭ്രാന്ത് ഇഷ്ട്ടമാണെങ്കിൽ.??"
ഞാൻ ഒരു എഴുത്തുകാരൻ ആവാം.
" എനിക്ക് നിറം ഇഷ്ട്ടമാണെങ്കിൽ.??"
ഞാൻ ചിത്രകാരനാവം.
"എങ്കിൽ ..എനിക്ക് ശത്രുവിനെയാണിഷ്ട്ടമെങ്കിലോ...????"
എങ്കിൽ ... എങ്കിൽ ഞാൻ നിന്റെ ഭർത്താവാകം.. 

കുമിളകൾ

നീ എന്തിനാ കുമിളകൾ തുപ്പുന്ന കുന്ത്രാണ്ടം വാങ്ങി തന്നേ ??
എന്റെ പ്രായം അതാണോ ?
കുട്ടി പാവാടയുടുത്തിരുന്ന നാൾ 
മുട്ടായി നീട്ടീട്ടുണ്ട് പലരും.
ചുരിദാറിൽ കേറിയപ്പോ അത്
റോസാപൂക്കളും കവിതകളും കത്തുകളുമായി.
ഈ കുമിളകൾ തുപ്പുന്നതിദ്യാ ....
എന്തിനാ വാങ്ങി തന്നേ ??

"എങ്കിൽ പറയാം ."
"അന്ന് കിട്ടിയ മുട്ടായി നീ എന്ത് ചെയ്തു?"
അന്ന് ഞാൻ അത് വാങ്ങീല്ല.
"പിന്നീട് കിട്ടിയ റോസും കത്തും കവിതയും ??"
റോസാപൂ ഞാൻ വാങ്ങി മണത്തു.
കുറേ നാൾ കഴിഞ്ഞത് വാടി പോയി.
"ഞാൻ വാങ്ങി തന്നതോ ??"
അതോ, അതിൽ ഞാൻ കുമിളകൾ തുപ്പി കളിച്ചു,
എന്നിട്ടത് പൊട്ടിച്ച് ചിരിച്ചു .

"റോസായ്ക്കും മുട്ടായിക്കും കത്തിനും കവിതക്കും
പരിമിധികളേറെയുണ്ട്."
"അവയ്ക്കൊന്നും നിന്റെ ജീവാംശം പോലും
ഉൾക്കൊള്ളാൻ ആയിട്ടില്ല."
"നീ തുപ്പിയ കുമിളകൾക്കാവും,
നിന്റെ ശ്വാസത്തിനു പോലും തിളക്കം നൽകാൻ ."

അറിഞ്ഞൂടാ


പ്രണയത്തിൻ വഴികൾ നാം കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ ?


Is there any fixed way for love or to be loved?


പാതിയണഞ്ഞ വിളക്കിനു കീഴേ നാം പോയിട്ടില്ല.നിഴലുകൾ തീണ്ടാത്ത ഓരങ്ങൾ നാം തേടിയിട്ടില്ല.വാകമരങ്ങൾ നമ്മുക്കിടയിൽ പ്പൂക്കൾ കൊഴിഞ്ഞിട്ടില്ല.മഴയേ ഗർഭം പൂണ്ട മേഘങ്ങളല്ലാതെ മഴത്തുളികൾ നാം അറിഞ്ഞിട്ടില്ല.വർണങ്ങളുടെ വസന്തം പേറിയ മയിൽ പീലി ഞാൻ നിന്നിൽ ചൂടീട്ടില്ല.സിരകളിൽ കനൽ കോരിയിട്ടതല്ലാതെ പനിനീർ തുള്ളികൾ തളിച്ചിട്ടില്ല.


എന്നിട്ടും.. ഞാൻ ഇതിനെ പ്രണയം എന്നു വിളിച്ചു.
ഹൃദയത്തിൻ പാന പത്രം തുളുംമ്പിയആ രാവിൽ നീ എന്നെ ഓർമ്മപെടുത്തി.

"LET THE BEAUTY WE LOVE BE WHAT WE DO,THERE ARE 100 OF WAYS TO KNEEL AND KISS THE GROUND."

അമ്മക്കൊരുമ്മ



രാവിലെ മുതൽ രാത്രി വരെ 
അരിയാഹാരം കഴിച്ചില്ല.
രാത്രി സൽക്കാരമുണ്ടെന്ന് 
ചങ്ങായി പറഞ്ഞു.
3 സ്റ്റാർ ഹോട്ടൽ; കയ്യ് പാത്രത്തിൽ മാത്രമൊ-
തുങ്ങുന്ന അവസ്ഥ.
തുടങ്ങവേ അമ്മ ഫോണിൽ.
കുശലങ്ങൽക്കൊടുവിൽ അമ്മ ചോതിച്ചു,
"എന്ത് കഴിച്ചു എന്ന്."
ഞാൻ പറഞ്ഞ് കൊടുത്തു.
തിരികെ ചോതിക്കവേ അമ്മ 
പ്ലേറ്റ് മാറ്റി.
ലൗഡ് സ്പീക്കെറിൽ കേട്ട കുഞ്ഞ് പെങ്ങൾ പറഞ്ഞു,
"ഇന്നൊന്നും വെച്ചില്ലാ എന്ന്." 
ഞാൻ ഇറങ്ങി നടന്നു.

Wednesday, March 19, 2014

ഇന്നലകളിൽ, ഞാൻ നിന്റെ മണ്ണിലായിരുന്നു, നീ 
സൂക്ഷിച്ചിരുന്ന തുള്ളികളുടെ നനവിൽ മുളപ്പെടാൻ 
കിടന്ന വിത്തിനെ പോലെ.

ഇന്ന്, ഞാൻ നിന്റെ ആകാശത്താണ്, നീ 
മഴയെ ഗർഭം പൂണ്ട കാർമേഘങ്ങൾക്കിടയിൽ 
നീരാടുകയാണ്.

നാളെ, ഞാൻ നിന്റെ സമുദ്രത്തിലാവും, നീ 
നിധി പോലെ അഗാധങ്ങളിൽ സൂക്ഷിക്കുന്ന പവിഷ 
മാളികയിൽ ജീവിക്കുകയാവും.