Tuesday, October 21, 2014

വെയിൽ തിന്ന പക്ഷി "ചത്തിട്ട്" 4 വർഷം; കവി അയ്യപ്പൻ അനുസ്മരണം



വഴി മാറി ഓടിയ സെക്കണ്ട് സൂചി നിലചിട്ട് ഇന്ന് 4 വർഷം തികയുന്നു. ചഷകത്താൽ നുകർന്ന ലഹരിയെ തൻറെ വരികളാൽ ആസ്വാദകന്റെ സിരകളിൽ കലർത്തിയ മഹാ മാന്ത്രികൻ. തൻറെ രക്തത്തിന് മദ്യത്തെക്കാൾ ലഹരിയുണ്ടെന്ന് അയ്യപ്പൻ കവിതകളിലൂടെ തെളിയിച്ചു. 

" എനിക്കായി തീർത്തൊരു മണ്‍ കുഴിയിൽ
ഒരിക്കലും തിരിച്ചു വരാനാകാത്ത ഞാൻ
വിരി മാറിൽ ലയിച്ചിടുന്നു"

ഇലായ്മകളെ ചങ്ങാതിമരാക്കിയ, വിശപ്പിനെ ആഘോഷിച്ച, അതിൽ നിന്നും കണ്ടെടുത്ത ബിംബങ്ങളെ വാക്കുകളാക്കി തീർത്ത, മേലോട്ട് ഉയരാൻ കണ്ട പടവുകളെ പുഞ്ചിരിച്ചു തള്ളിയ, ഒടുവിൽ "അച്ഛാ എന്നൊരു വിളിയോ,  കണ്ണീരു കലർന്നൊരുമ്മയോ കിട്ടാതെ പറന്നു പോകേണ്ടി വന്ന പക്ഷി.

" എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തിൽ
നിന്ന് ആ പൂവ് പറിക്കണം.....
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം....
മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരിക്കും.
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലെക്ക് ഒലിച്ച് പോകണം.
ഇല്ലെങ്കിൽ ഈ ശവപെട്ടി മൂടാതെ പോകണം ..."

ഓർമ്മ പൂക്കളോടെ ....

No comments:

Post a Comment